ഒരു വേനല്‍മഴയില്‍


മഴയത്തെ എന്റെ സ്വപ്നത്തില്‍ എന്നും നനഞ്ഞു വരുന്ന കുട്ടി.
എന്നും അവനെയും നോക്കി കുടയുമായി പതിയെ വരുന്ന ഒരു പെണ്‍കുട്ടിയും.

പക്ഷേ! മേല്‍ക്കുരയുടെ ചുവട്ടില്‍ എന്നും അവനുണ്ടായിട്ടും അവള്‍ അവനെ തന്റെ കുടയിലെക്ക് ചേര്‍ത്തില്ല.
എന്നിട്ടും എന്നും ചോരാത്ത മഴയില്‍ അവന്‍ വരും.
അവനെ തന്റെ ജീവിതത്തിലെക്ക് ചേര്‍ക്കാന്‍ അവള്‍ മടിച്ചിരുന്നോ.........?

പക്ഷേ! അവനറിയാമായിരുന്നു, അവള്‍ തന്റെത് ആയിക്കഴിഞ്ഞെന്ന്.

കാത്തിരിപ്പിന്റെ വേനല്‍മഴകല്‍ വന്നുചേര്‍ന്നു. അപ്രതീക്ഷിതമായി എത്തിച്ചേര്‍ന്ന ആ മഴയില്‍ അവള്‍ മറന്നുവെച്ച കുട എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവള്‍ അവനെ കാണണമെന്ന മോഹത്താല്‍ അവന്റെ സ്ഥിരം വേദിയില്‍ പെട്ടെന്നു എത്തിച്ചേര്‍ന്നു.
ആ തോരാത്ത മഴയില്‍ വൈകാതെ തന്നെ അവനും എത്തിച്ചേര്‍ന്നു ആ മേല്ക്കൂരയ്ക്ക് കീഴില്‍ രണ്ടു മനസ്സുകള്‍ മാത്രം. നേരം, മഴയുടെ സംഗീതത്തിലും അവരുടെ നീണ്ട നിശബ്ദ്തയിലും തിടുക്കത്തില്‍ പാഞ്ഞു.

അവളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നത് അവനറിയുന്നുണ്ടായിരുന്നു. ആ വിഷമത ആ അന്തരീക്ഷത്തില്‍ പരന്നിരിക്കണം. അവന്‍ കാണാതുവെച്ച തന്റെ കുട പുറത്തെടുത്തു. നനഞ്ഞകുതിര്‍ന്നിട്ടും അവന്‍ പുറത്തെടുക്കാതിരുന്ന ആ കുട അവളിലേക്ക് പതിയെ നീങ്ങി. അവളുടെ കണ്ണിലെ പ്രകാശത്തെ അവന്‍ നെഞ്ഞിലെററി. അവള്‍ മഴയിലേക്ക് കുട നിവര്‍ത്തി .

ജലത്തുള്ളികള്‍ ആ കുടയില്‍ ചിന്നിചിതരുന്നുണ്ടായിരുന്നു . അത് അവള്‍ക്ക് വെച്ച സമാനമായിരുന്നോ ........?
അവള്‍ നേര്‍ത്ത പുഞ്ചിരിയോടെ അവനെ നോക്കി . അവന്‍ ഒരു കള്ളച്ചിരി ചുണ്ടില്‍ നിറച്ചു. അവന്റെ ചിരിയിലെ കുസൃതികളെ അവള്‍ അറിഞ്ഞു .ഇത്രയും കാലം നിവര്‍ത്താതെ മാറോടണച്ച ആ കുടയുടെ രഹസ്യത്തെ മഴ മെല്ലെ അവളുടെ കാതുകളില്‍ മോഴിയുന്നുണ്ടായിരുന്നു അവള്‍ അവന്റെ കൈകളില്‍ പിടിച്ചു . അവനെ കുടയ്ക്കുള്ളിലാക്കി . മഴയിലെ നേര്‍ത്ത പ്രകാശത്തില്‍ അവര്‍ അറ്റത്തേക്ക് നടന്നു.

ആ വേനല്‍മഴ മന്ദ്രിക്കുന്നുണ്ടായിരുന്നു....................പ്രണയം........................

Monday, September 19, 2011 at 1:41 PM , 4 Comments

പുതുമയിലെ പഴമ


ഉള്ളടക്കം

ചുറ്റിലും മാറ്റം അലയടിച്ചിരിക്കുന്നു. ഈ കാലത്തിന്റെ മാറ്റത്തെ ചെറുത്തുനിൽക്കാനാവാതെ മണ്ണടിഞ്ഞവരും, മാറ്റത്തെ മടിയോടെ സ്വീകരിച്ചവരും,ബാക്കിയുള്ളവരാകട്ടെ മാറ്റത്തെ അന്നന്ന് ജീവിതത്തിലേക്ക് ഉരുക്കിയൊഴിക്കുകയും ചെയ്തു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളും പഴമയിലേക്ക് എന്നെ ആകർഷിക്കുന്നു. അതായത് എനിക്ക് അല്പം പിന്നിലേക്ക് പോകണം. അത് ഭീരുത്വമാണെന്നു പറഞ്ഞേക്കാം. പക്ഷേ ഞാനാകുന്ന മനുഷ്യവർഗത്തിൽ ഇത്തിരി മനുഷ്യക്കോലങ്ങളെങ്കിലും അതിനു തുനിയണം എന്ന തോന്നൽ.
എന്നിലുള്ള നഷ്ട്സ്വപ്നങ്ങളാവാം അതിന്റെ കാരണക്കാർ. പലരും എന്നും ജീവിക്കുന്നതും എനിക്ക് ഏറെ ഒന്നും ലഭിച്ചിട്ടില്ലാത്തതുമായ ആ പരിതസ്ഥിതിയിൽ അന്തിയോളം  ഉറങ്ങാൻ ഞാൻ മോഹിച്ചുപോവുന്നു. ആ മയക്കത്തിലെ പകൽ സ്വപ്നങ്ങൾ  പൂനിലാവ് പോലെ ഇന്നും അവ അവശേഷിക്കുന്നു.
മയില്പീലി തുണ്ടിൽ ഞാൻ കണ്ട ബാല്യത്തെ മൂകമായ് ഞാനിന്നും കൊണ്ട് നടപ്പുണ്ടെന്റെ പുസ്തകത്താളിൽ. ആ പുസ്തകത്താളുകൾ വെയിലേൽ‌പ്പിക്കാതെ എന്നും ഞാൻ നെഞ്ചോട് ചേർത്ത് വയ്ക്കാം.
മാറ്റത്തെ ഞാൻ ഉൾക്കൊള്ളുന്നുണ്ടെങ്കിലും എന്റെ കണ്ണുകൾ പലപ്പോഴൊക്കെ പിന്നിലെ വഴി വിളക്കിലേക്ക് പതിയുന്നു. നന്മയുടെ അവശിഷ്ടകൊട്ടയിൽ ഞാൻ ഒനു കൈഇട്ടു. ഞാൻ തേടുന്നത് എഇക്ക് കിട്ടിയില്ല. എനിക്ക് സഹായമായി വന്നില്ല ഒരുവാക്കുമൊരുനോക്കും,
കിട്ടി, കീറത്തുണികൾ


______________________________________________________




പുതുമയിലെ പഴമ


മയിൽ‌പ്പീലിതുണ്ടിൽ ഞാൻ കണ്ട ബാല്യത്തെ
മൂകമായ് ഞാനിന്നും കൊണ്ട് നടപ്പുണ്ടെൻ
പുസ്തകത്താളിൽ.

ആ പുസ്തകത്താളുകൾ ഇന്നും വെയി-
ലേൽക്കാതെ എൻ നെഞ്ചിലടിഞ്ഞീടുന്നു

മാറ്റമാണോ എൻ കണ്ണിൽ തെളിയുന്ന-
തല്ലെങ്കിൽ പിന്നിലെ കണ്ണുനീരോ

ആ നന്മയുടെ  അവശിഷ്ടക്കൊട്ടയിൽ
ഞാൻ കൈയിട്ട് എത്തിനോക്കി

തിരഞ്ഞു, ഞാൻ ആശിച്ച ജീവിതത്തെ,
എൻ കൈക്ക് കൂട്ടായ് വന്നില്ല ഒരുവനും

ആരും തന്നില്ല എനിക്കെന്റെ വാക്കുകൾ
കൈകൾ തിരഞ്ഞു തളരുന്നു, പിൻ തിരിഞ്ഞില്ല ഞാൻ

കൈകളിൽ തണുത്ത എന്തോ തേടുന്നു
കിട്ടിയതോ തണുകീറത്തുണികൾ

Friday, June 10, 2011 at 1:28 PM , 0 Comments